
"മനുഷ്യന് മനസിലാവണം ഭാഷ മലയാളം, മരിക്കാതെ കാക്കണമെങ്കില് മറക്കാതെ വായിക്കണം. കുരിച്ചു...കുരിച്ചു...പറയല്ലേ അമ്മ മലയാളം, ഉറച്ചു...ഉറച്ചു..പറയുക ഈ ഉമ്മമലയാളം" അന്യം നിന്നുപോവുന്ന വായനശാലകളുടെ ഓര്‍മ്മയ്ക്കായ് ചേര്ക്കുന്നുഈശീര്ഷകം!!! "വായനശാല" ചുവടെ ചേര്‍ക്കപ്പെടുന്നവ സ്വരചനകള്‍ മാത്രമാണ്. വരികള്‍ക്കിടയിലൂടെ കടന്നു വരാവുന്ന തെറ്റുകള്‍ സദയം ക്ഷമിക്കുക. സഹയാത്രികര്‍ക്ക് സ്നേഹാശംസകളോടെ, -ജമാല്‍ മൂക്കുതല-
2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

പുലര്‍ച്ച അമ്പലകുളത്തിലെ കുളിയും തേവാരവും കഴിഞ്ഞു ഭസ്മവും പൂശി അപ്പേര് ലക്ഷ്മി വിലാസം ടീ ഷാപ്പ് തുറക്കുന്നതിനു മുന്പ് തന്നെ സ്ഥിരം പറ്റുകാരനായ മൂസകുട്ടിക്ക പാല്‍ക്കാരി അമ്മുവുമായി കൊച്ചുവര്‍ത്തമാനം തുടങ്ങിയിരിക്കും .അപ്പേരുടെ ഭാര്യാ ലക്ഷ്മ...ിയേടത്തി വാഴയിലയില്‍ തരുന്ന ഇട്ടിലിക്കും,ചട്ടിണിക്കും-ഉള്ള സ്വാദ് കാലം ഏറെ മറഞ്...ഞു പോയിട്ടും മൂക്കുതലക്കാരായ ഞങ്ങള്‍ മറന്നിട്ടില്ല.പിന്നെ മാനത്തു നിന്ന് അപ്പേര് ഒഴിക്കി കൊണ്ട് വരുന്ന ചായക്കുളള സ്വാദും എത്ര അവര്‍ണ്ണനീയം. പക്ഷെ..അന്നത്തെ യുവാക്കള്‍ കയറി വന്ന് ഒരു കട്ടനും ,കാപ്പിയും ,പൊടിച്ചായയും,പാല്ച്ചായയും സ്ട്രോഗും ,മീഡിയവും ഒരുമിച്ചു പറഞ്ഞാല്‍ തന്‍റെ മര പണപ്പെട്ടി പൂട്ടി -സമോവര്‍ന്‍റെ തീയ്യനച്ചു കട പൂട്ടിയെന്ന് പറഞ്ഞ് അപ്പേര് പോകും. കേരളത്തിന്‍റെ ഗതകാലസവിശേഷതകളില്‍ സര്‍വ്വസാദാരണമായ ഒരു ഗ്രാമദൃശ്യമായിരുന്നു ഈ ചായകടകളും ,പില്‍ക്കാലത്ത് എല്ലാവരും പറഞ്ഞ ഈ തമാശയും.
ലേബലുകള്‍:
ലക്ഷ്മി വിലാസം ടീ ഷാപ്പ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)