2012, ജനുവരി 10, ചൊവ്വാഴ്ച

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

വിടില്യാ...ഞാന്‍..!

അശാന്തിയുടെ അപസൂചനകള്‍
ആഗോളമാന്ദ്യമായി അരികുചേരുന്നു.
                                                                             
അരിക്ക് സര്‍ക്കാരുകളുടെ ഔദാരിവില.

അങ്ങാടിയില്‍ മറ്റുപലതിനും കനകവിലയും.

കനകത്തിന്‍ വിലയോ..!കാടുംമേടും കേറി -

കഴുക്കോലും പൊളിച്ച് വാനത്തേയ്ക്ക് .

വയറിനകത്ത്‌ ആളുന്ന തീയ്യില്‍ -

പതിനെട്ടുകഴിഞ്ഞ മകളുടെ മുഖം.

ഇനിയും പണിതിട്ടില്ലാത്ത വീടിന്റെ -

വടക്കേ കോലായിലിരുന്ന് വരാന്‍ പോകുന്ന

ആദിയുടെ കെട്ടഴിക്കുന്ന കെട്ട്യോളുടെ മുഖം.

മുഖം മൂടികള്‍ ആവശ്യമേറി വന്നിരിക്കുന്നു,

മുഖച്ചായകള്‍ മാറുന്ന കാലത്തിനൊപ്പം നടക്കാന്‍.

നടന്നു പോയ വരമ്പുകള്‍ ഇന്നില്ല.പിടിച്ചു നില്‍ക്കാന്‍

അതിരത്തു നട്ട മരംപോലും വിറ്റുവിശപ്പടക്കി.

നാട്ടുരാജാക്കന്മാരുടെ ഊഹ കച്ചവടത്തിന്റെ

കുടം പൊട്ടിച്ചു പുറത്തു ചാടിയ ഭൂതം നമുക്ക്

പിറകെ പായുന്നു.ആര്‍ത്തനാദങ്ങള്‍‍ക്കിടയിലും

അവന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു,

വിടില്യാ.....ഞാന്‍ ....,


2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

കപടസന്യസികള്‍

ബോധിവൃക്ഷതണലില്‍ ‍
ബോധമില്ലാതെ കിടക്കുന്നിവര്‍
നേരും നുണയും തിരയാതെ,
കാലത്തിന്‍ കണ്ണാടിയില്‍
തെളിയും പേക്കോലങ്ങള്‍‍.
ബുദ്ധന്റെ വഴിയില്‍ ഇരുള്‍‍ -
നിറച്ചിവ‍ര്‍,ദിക്കറിയാതെ,
വാക്കറിയാതെ ഉഴലുന്നു.
സര്‍വ്വപരിത്യാഗിയെ,വെള്ള-
പുതപ്പിച്ചു,സര്‍വ്വാധികാരത്തിന്‍ ‍
‍കാഷായം പുതച്ചവര്‍*

ചക്കകള്‍

വീണിതല്ലയോ കിടക്കുന്നു ചക്കകള്‍

വേരുകള്‍ ആഴത്തിലാഴ്ന്നു പോയ

കാലത്തിന്‍ മുറ്റത്ത്. മുത്തശ്ശി പറഞ്ഞു

മൂമാസം ചക്കയാണന്ന് .ചക്കമാത്രം തിന്ന

കാലത്തിന്‍ കഥകളൊക്കെ പഴങ്കഥകള്‍.

കാലംമാറിയ കാലമിതില്‍ ചക്കകള്‍

പാണ്ടിലോറിയില്‍ കയറിപോയി

രൂപം മാറി ഭാവം മാറി തിരികെ

വന്നീടുമ്പോള്‍ മലയാളി ക്യുവില്‍

നില്‍ക്കുന്നു ,നല്ല വില നല്‍കി

ശര്‍ക്കരഉപ്പേരിയും ചക്കവറ്ത്തതും-

ചക്ക പലവക വാങ്ങീടുവാന്‍.

"ഗള്‍ഫില്‍ ഒരു ചെറിയ കഷ്ണം ചക്കക് 15 ദിര്‍ഹം"

2011, ജൂലൈ 27, ബുധനാഴ്‌ച

പാളങ്ങള്‍

അപരിചിതത്വത്തിന്റെ പാളങ്ങളില്‍
വൈകിവന്ന ഈവണ്ടി കമ്പാര്ടുമെന്റില്‍
പരസ്പരം പരിചയപ്പെടാനുള്ള മടിയൊന്നു
മില്ലയിരുന്നു,നമുക്കിടയില്‍പിന്നീടുള്ളയാത്ര.

സഹയാത്രികേ,നിന്റെ തെറിച്ച വാക്കുകള്‍,
ട്രെയിനിന്റെ ഇരമ്പലിനേക്കള്‍ എന്നെ-
കോരിത്തരിപ്പിച്ചു.നിന്റെ ശരീരവടിവുകള്‍,
എന്റെ ദൂരകാഴ്ച്ചകളെ നഷ്ട്ടപ്പെടുത്തി.
പുറത്തെ മഴയും നമുക്കിടയില്‍ തണുപ്പ് നിറച്ചു.
എന്നിട്ടും മനസ്സെനോട് പറഞ്ഞു,


"അനുവാദമില്ലാതെ നിന്റെ കരസ്പര്‍ശം-
അവള്‍ക്കുമീതെ പതിയരുത് "
പക്ഷേ,നീയെന്നെ പ്രലോഭിപ്പിച്ചേയിരുന്നു.
ട്രെയിനിന്റെ താളത്തിനൊപ്പം,അതിന്റെ,
ശീല്‍ക്കാരത്തിനൊപ്പം നീ എന്നിലേയ്ക്ക്-
ചാഞ്ഞുകൊണ്ടേയിരുന്നു.


ടിക്കറ്റെടുക്കാത്ത യാത്രക്ക് ഭംഗം വരുത്തി
"ടിടിയാര്‍" ‍വന്നപ്പോള്‍ നൂറു പേര്‍ക്കൊപ്പം,
നീ എന്റെ പേരും പറഞ്ഞു .
ലൈംഗീകതൃഷ്ണകളുടെ പാളത്തിലേയ്ക്ക്-
സമയംതെറ്റി വന്ന വണ്ടി പാഞ്ഞുകയറിയ-
ജീവിതം അപമാനത്താല്‍ കിടന്നു പിടഞ്ഞു..

2011, ജൂലൈ 21, വ്യാഴാഴ്‌ച

മലയാളി പ്രേക്ഷകന്റെ പുറംപൂച്ച്‌


നാലു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു കാര്യമായ സിനിമ ചര്‍ച്ച നടത്തുകയാണങ്കില്‍
ഭൂലോകത്ത് ഇറങ്ങിട്ടുള്ള (കണ്ടിട്ടില്ലാത്ത,കേട്ടുകേള്‍വി മാത്രമുള്ള )ക്ലാസിക് സിമകളെ
കുറിച്ച് വാതോരാതെ സംസാരിക്കും.ഇത്തിരി താടിയുണ്ടങ്കില്‍,ആ ഊശാന്‍ താടിയില്‍ 
തിരിച്ചായിരിക്കും (കളിപ്പാട്ടം എന്ന സിനിമയിലെ സിദ്ദിക്കിന്റെ ശബ്ദവും വേഷവും ഓര്‍ക്കുക)
 ഇവന്റെയൊക്കെ സംസാരം.ചുമ്മാ...വെറും ജാഡ,കള്ള ബടുക്കൂസുകള്‍.
ഇവിടെ മലയാളത്തില്‍ ഇറങ്ങീട്ടുള്ള എത്ര നല്ല സിനിമകള്‍ മലയാളിപ്രേക്ഷകര്‍ കാണാതെ 
ചരമമടഞ്ഞു .എലിപത്തായം ,അനന്തരം,അമ്മ അറിയാന്‍ തുടങ്ങിയ അവാര്‍ഡു സിനിമകള്‍
എന്ന പഴികേട്ട സിനിമകളും അല്ലാത്ത സിനിമകളും കാണാതെ അല്ലങ്കില്‍ കണ്ടിട്ട് മനസിലാവാതെ,
(എനിക്ക് ഒട്ടും മനസിലായില്ല) ചപ്രാച്ചിയടിക്കുന്ന മലയാളിയുടെ ,നല്ലസിനിമകള്‍ ഇറങ്ങുന്നില്ല എന്ന
വിലാപം കേട്ട് സഹിക്കവയ്യാതരിക്കുമ്പോഴാണ്  രഞ്ജിത്തിന്റെ പലേരി മാണിക്യം ഇറങ്ങിയതു.
നാട്ടില്‍ ഉണ്ടായ സമയമായതു കൊണ്ട് റിലീസിംഗ് ദിവസം തന്നെ പടം കണ്ടു.തിയ്യറ്ററില്‍ രതിനിര്‍വ്വേദത്തിന് ‍
ഉണ്ടായ പ്രേക്ഷകരുടെ പകുതിപോലും ഉണ്ടായിരുന്നില്ല.(രതിനി‍ര്‍വ്വേദത്തിലെ ശ്വേതലീലകള്‍ കണ്ടു
നയനസുഖം അനുഭവിക്കാന്‍ തന്നെയാണ്  കൂടുതല്‍ പേരും, ഞാനും  എത്തിയത് എന്ന കാര്യത്തില്‍
സംശയം അശേഷമില്ല) ജൂണ്‍ 24 ന് സംസ്ഥാനത്തെ 56 തിയ്യറ്ററുകളില്‍ റിലീസ് ചെയ്ത
ദേശിയ ബഹുമതികള്‍ വാരികൂടിയ ആദാമിന്റെ മകന്‍ അബുവും മലയാളി പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു
എന്നാണ് ഇന്നത്തെ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .പലയാളുകളുടെയും ഫേസ് ബുക്ക്‌
പ്രൊഫൈലിലെ ഇഷ്ട്ട സിനിമകള്‍ നോക്കിയാല്‍ Bahman  gobadi ,mohsen makhmalbaf ,തുടങ്ങിയ
സിനിമ മേയ്ക്കര്‍മ്മാരുടെയും priates of the Caribbean ,akira kurosawa ,August rush തുടങ്ങിയ പേരുകള്‍ഒക്കെ കാണാം .എന്നിട്ടും മലയാളത്തിലെ പാവം അബുവിനെ എല്ലാവരും ചേര്‍ന്ന് കബറടക്കി.