2011, ജൂലൈ 21, വ്യാഴാഴ്‌ച

മലയാളി പ്രേക്ഷകന്റെ പുറംപൂച്ച്‌


നാലു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു കാര്യമായ സിനിമ ചര്‍ച്ച നടത്തുകയാണങ്കില്‍
ഭൂലോകത്ത് ഇറങ്ങിട്ടുള്ള (കണ്ടിട്ടില്ലാത്ത,കേട്ടുകേള്‍വി മാത്രമുള്ള )ക്ലാസിക് സിമകളെ
കുറിച്ച് വാതോരാതെ സംസാരിക്കും.ഇത്തിരി താടിയുണ്ടങ്കില്‍,ആ ഊശാന്‍ താടിയില്‍ 
തിരിച്ചായിരിക്കും (കളിപ്പാട്ടം എന്ന സിനിമയിലെ സിദ്ദിക്കിന്റെ ശബ്ദവും വേഷവും ഓര്‍ക്കുക)
 ഇവന്റെയൊക്കെ സംസാരം.ചുമ്മാ...വെറും ജാഡ,കള്ള ബടുക്കൂസുകള്‍.
ഇവിടെ മലയാളത്തില്‍ ഇറങ്ങീട്ടുള്ള എത്ര നല്ല സിനിമകള്‍ മലയാളിപ്രേക്ഷകര്‍ കാണാതെ 
ചരമമടഞ്ഞു .എലിപത്തായം ,അനന്തരം,അമ്മ അറിയാന്‍ തുടങ്ങിയ അവാര്‍ഡു സിനിമകള്‍
എന്ന പഴികേട്ട സിനിമകളും അല്ലാത്ത സിനിമകളും കാണാതെ അല്ലങ്കില്‍ കണ്ടിട്ട് മനസിലാവാതെ,
(എനിക്ക് ഒട്ടും മനസിലായില്ല) ചപ്രാച്ചിയടിക്കുന്ന മലയാളിയുടെ ,നല്ലസിനിമകള്‍ ഇറങ്ങുന്നില്ല എന്ന
വിലാപം കേട്ട് സഹിക്കവയ്യാതരിക്കുമ്പോഴാണ്  രഞ്ജിത്തിന്റെ പലേരി മാണിക്യം ഇറങ്ങിയതു.
നാട്ടില്‍ ഉണ്ടായ സമയമായതു കൊണ്ട് റിലീസിംഗ് ദിവസം തന്നെ പടം കണ്ടു.തിയ്യറ്ററില്‍ രതിനിര്‍വ്വേദത്തിന് ‍
ഉണ്ടായ പ്രേക്ഷകരുടെ പകുതിപോലും ഉണ്ടായിരുന്നില്ല.(രതിനി‍ര്‍വ്വേദത്തിലെ ശ്വേതലീലകള്‍ കണ്ടു
നയനസുഖം അനുഭവിക്കാന്‍ തന്നെയാണ്  കൂടുതല്‍ പേരും, ഞാനും  എത്തിയത് എന്ന കാര്യത്തില്‍
സംശയം അശേഷമില്ല) ജൂണ്‍ 24 ന് സംസ്ഥാനത്തെ 56 തിയ്യറ്ററുകളില്‍ റിലീസ് ചെയ്ത
ദേശിയ ബഹുമതികള്‍ വാരികൂടിയ ആദാമിന്റെ മകന്‍ അബുവും മലയാളി പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു
എന്നാണ് ഇന്നത്തെ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .പലയാളുകളുടെയും ഫേസ് ബുക്ക്‌
പ്രൊഫൈലിലെ ഇഷ്ട്ട സിനിമകള്‍ നോക്കിയാല്‍ Bahman  gobadi ,mohsen makhmalbaf ,തുടങ്ങിയ
സിനിമ മേയ്ക്കര്‍മ്മാരുടെയും priates of the Caribbean ,akira kurosawa ,August rush തുടങ്ങിയ പേരുകള്‍ഒക്കെ കാണാം .എന്നിട്ടും മലയാളത്തിലെ പാവം അബുവിനെ എല്ലാവരും ചേര്‍ന്ന് കബറടക്കി.

ജീവിതം ഇത്രമാത്രം.

മഞ്ഞിന്‍റെ കനത്ത പാടകള്‍ കാറിന്‍റെ

വൈപ്പറിനും തുടച്ചു മാറ്റാന്‍ കഴിയാതെ

പിന്നെയും തണുപ്പിനെ വാരിപ്പുണര്‍ന്ന-

ഡിസംബറിലെഒരു വെളുപ്പാന്‍ കാലത്ത്,

ഓഫീസിലെത്താന്‍ വൈകിയതിന്‍റെ

അക്ഷമയെ മറച്ചുപ്പിടിക്കാന്‍ തിരക്കിനെ,

പുലഭ്യം പറഞ്ഞും ധൃതവേഗം പോകവേ-

പെടുന്നനെ എന്‍റെ ട്രാക്കിലേക്ക് മാറ്റിയ

ഹോണ്ടാസിവിക്ക് സിഗ്നലിന്‍റെ ചുവന്ന-

വെളിച്ചത്തിനു മുന്നില്‍ സഡന്‍ബ്രേക്കിട്ടു.

ചില്ലുകള്‍ ഉയര്‍ത്തിയ കാറിനുള്ളിലിരുന്നു-

തെറിമലയാളത്തില്‍ അവന്‍റെ വേഗതയെ പഴിച്ചു.

റേഡിയോഏഷ്യയുടെ പ്രധാന വാര്‍ത്തകള്‍

പറഞ്ഞു തീര്‍ന്നപ്പോഴേക്കും പച്ച തെളിഞ്ഞു.

ഹോണ്‍ മുഴക്കിയിട്ടും ഹോണ്ടസിവിക്ക്-

മുന്നോട്ടുപോവാതെ പച്ചയില്‍ നില്‍ക്കവേ,

ദേഷ്യം കൊടുമുടി കയറി. ഇറങ്ങിചെന്ന് -

ഡോര്‍വലിച്ചുതുറന്നു,

എന്‍റെ കൈതണ്ടയിലേക്കയാള്‍

നെട്ടറ്റൊയൊരു ഇലപോലെ ഊര്‍ന്നു വീണു.

വീണ്ടും സിഗ്നലില്‍ പച്ചയും ചുവപ്പും,

അതിനിടയില്‍ ജീവിതം.

(കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ പറഞ്ഞ അയാളുടെ അനുഭവം)