നിറഞ്ഞമിഴികളും കറുത്തതടങ്ങളും

പറന്നകന്ന സ്വപ്നങ്ങളെ
മരുഭൂവിലെ തെളിനീരുകളെ

ജനിച്ച നാടിന്‍ താഴ്‌വരയില്‍
പുതച്ചുറങ്ങുവാന്‍ വിരുന്നു വന്നതോ..!
എരിഞ്ഞവയറിന്‍ വിശപ്പകറ്റാന്‍ 
പിരിഞ്ഞതല്ലയോ മണല്‍ചതുപ്പില്‍.

തിരിച്ചു തരുവാന്‍ കൊതിച്ചുവെച്ചതീ-

നിറഞ്ഞു കത്തും നെഞ്ച്കമോ 
അരികുച്ചേര്‍ന്നുറങ്ങുവാന്‍
കാത്തിരുന്ന പൈതങ്ങളെ

പറഞ്ഞു മനസ്സുകൊടുക്കുവാന്‍

കരുത്തിനായി കരഞ്ഞിടുന്നു
പിടഞ്ഞ പ്രാണനെ തലോടി

കിതച്ചു പോയൊരു കാറ്റേ

തിരിച്ചു നല്‍കുവാന്‍ നിറച്ചുവച്ചയീ

പകല്‍ക്കിനാക്കളെയും കൊണ്ടുപോകൂ .
കദനമായെരിയുമീ ആയുസ്സിന്‍

കരിന്തിരി അണഞ്ഞു തീരുമാ-

കാലമത്രയും നിറച്ചുവച്ചിടും

നിറഞ്ഞമിഴികളും കറുത്തതടങ്ങളും.