2011, ജൂലൈ 4, തിങ്കളാഴ്‌ച

സുല്‍ത്താന്റെ വീട്ടില്‍

ബീഡിപ്പുക ചുരുളിലും തെളിയും 
കഷണ്ടിത്തലയും , തലക്കുള്ളില്‍
വിരിഞ്ഞ കഥകളും, കഥ പറഞ്ഞു-
പറഞ്ഞു,കഥയായി മാറിയ ബഷീറും.
പിന്നെ, ആദി പുരാതനമാം-
കാലങ്ങളിലെന്നോ നട്ടുവളര്‍ത്തിയ
ആ മാങ്കോസ്റ്റയന്‍ മരവും,
പ്രിയ സൈഗാളിന്റെ പാട്ടൊഴുകും,
ഗ്രാമഫോണും, ചാരുകസേരയും
കാത്തു സൂക്ഷിച്ചു ഉമ്മറകസേരയിലിരുന്നു
ബഷീറിയന്‍കിസകള്‍പറഞ്ഞുതന്നു,ഫാബി*1
പാത്തുമ്മയുടെ ആടിന്റെ വിശപ്പ്‌
തിന്നു തീര്‍ത്ത,ശബ്ദങ്ങള്‍ ഒഴിഞ്ഞ 

രണ്ടേക്കര്‍ പുരയിടം നടന്നു-
കാണവേ, താമ്രപത്രതിനാല്‍ ഏറേറ്റ
കുറുക്കന്‍ പാഞ്ഞു പോകുന്നു.
മതിലുകല്‍ക്കപ്പുറത്തെ ഇടവഴിയിലൂടെ
നാരായണി ചിരിച്ചോടോടുന്നു .


സാറാമയുടെ കൈപിടിച്ച് പോകുന്ന
കേശവന്‍ നായര്‍ മണ്ടന്‍ മുത്തപ്പയോടു കയര്‍ക്കുന്നു,
രണ്ടു മൂരാച്ചി പോലിസ്കാര്‍ പ്രശ്നം പരിഹരിച്ചു.

പിന്‍വിളി കേട്ട് തിരിഞ്ഞു നോക്കവേ
ഫാബി പറയുന്നു, "ഇത് സുഹറ,
അപ്പുറത്തെ മജീദിന്റെ ഡുക്ഡുക്" *2

ഇതിഹാസകാരന്‍റെ ഇമ്മിണിബല്യ
കിസ്സകള്‍ക്ക് കൂട്ടിരുന്ന കൂട്ടുകാരിയോട്
യാത്ര ചോദിച്ചു പിരിയവേ,

മാങ്കോസ്റ്റയന്‍ മരച്ചുവട്ടില്‍
കുശലം പറഞ്ഞിരിക്കുന്നു-
കാര്‍ മേഘത്തിനിടയിലും തെളിയും

ചന്ദ്ര ബിംബം പോലെ ബഷീര്‍....             

*1 ഫാബി ബഷീര്‍ *2 ബഷീര്‍ പെണ്ണുങ്ങളെ വിളിക്കുന്ന പേരില്‍ ഒന്ന് .