2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ജീവനാശിനി


  
ജീവനാശിനി 

രാത്രിയുടെ നിശബ്ദദയെ കാമിച്ചു-
അതിലേയ്ക്ക് ലയിച്ചും  മൌനിയായിരിക്കെ,
തെരുവിലുയര്‍ന്നൊരാര്‍ത്ത നാദമെന്‍-
മൌനത്തെഭേദിച്ചു ശ്രവണേന്ദ്രിയംതകര്‍ത്തു.
എന്നിട്ടുമവര്‍,ഒന്നുമറിയാതെ സിംഹാസനങ്ങളില്‍-
ആസനസുഖ നിര്‍വൃതിയിലമര്‍ന്നിരുന്നു.
തെരുവ് കത്തുന്നു,ജനരോഷം ഘോര-
ഘോരമുയരുന്നു ജീവനാശിനിക്കെതിരെ.
ആബാലവൃദ്ധജനങ്ങളും,
ആത്മരോഷത്തോടെ വിലപിക്കവേ...
മലര്‍ത്തിക്കിടത്തിയ ജീവച്ഛവങ്ങള്‍ വെച്ച്,
രാജസന്നിധിയില്‍ അവര്‍ പകിട കളിക്കുന്നു.
നീട്ടിതുപ്പിയ ചോരചേര്‍ത്തവരെഴുതുന്നു-
മരണത്തിന്‍റെ ചുവരെഴത്തുകള്‍.

2 രൂപ അരി!!!

രണ്ടുരൂപ അരിമേടിക്കാന്‍ 
അങ്ങാടിയില്‍ പോയപ്പോള്‍ 
അപ്പേരുടെ കടയിലെ പോസ്റ്റര്‍ കണ്ടു. 
അരിയിറക്കി വോട്ട് പിടിക്കാന്‍ 
ചട്ടം കൂട്ടും സര്‍ക്കാരെ, 
ആ അരി ഇക്കലത്തില്‍ വേവൂല.
22 രൂപ അരി 2 രൂപയ്ക്ക് കിട്ടുമെന്ന- 
മോഹം അത്താഴ പാത്രത്തില്‍-
തിളച്ചു മറിഞ്ഞു.
കാലി സഞ്ചിയും തൂക്കിവരുന്ന -
എന്നെ കണ്ടിട്ടാവാം-
കലിതുള്ളി കെട്ടിയോള് പ്രാകുന്നു,
അരി മുടക്കികള്‍ക്ക്,
അത്താഴ പശ്ണിക്കാരന്‍റെ വോട്ടില്ല!!!