2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

കപടസന്യസികള്‍

ബോധിവൃക്ഷതണലില്‍ ‍
ബോധമില്ലാതെ കിടക്കുന്നിവര്‍
നേരും നുണയും തിരയാതെ,
കാലത്തിന്‍ കണ്ണാടിയില്‍
തെളിയും പേക്കോലങ്ങള്‍‍.
ബുദ്ധന്റെ വഴിയില്‍ ഇരുള്‍‍ -
നിറച്ചിവ‍ര്‍,ദിക്കറിയാതെ,
വാക്കറിയാതെ ഉഴലുന്നു.
സര്‍വ്വപരിത്യാഗിയെ,വെള്ള-
പുതപ്പിച്ചു,സര്‍വ്വാധികാരത്തിന്‍ ‍
‍കാഷായം പുതച്ചവര്‍*

ചക്കകള്‍

വീണിതല്ലയോ കിടക്കുന്നു ചക്കകള്‍

വേരുകള്‍ ആഴത്തിലാഴ്ന്നു പോയ

കാലത്തിന്‍ മുറ്റത്ത്. മുത്തശ്ശി പറഞ്ഞു

മൂമാസം ചക്കയാണന്ന് .ചക്കമാത്രം തിന്ന

കാലത്തിന്‍ കഥകളൊക്കെ പഴങ്കഥകള്‍.

കാലംമാറിയ കാലമിതില്‍ ചക്കകള്‍

പാണ്ടിലോറിയില്‍ കയറിപോയി

രൂപം മാറി ഭാവം മാറി തിരികെ

വന്നീടുമ്പോള്‍ മലയാളി ക്യുവില്‍

നില്‍ക്കുന്നു ,നല്ല വില നല്‍കി

ശര്‍ക്കരഉപ്പേരിയും ചക്കവറ്ത്തതും-

ചക്ക പലവക വാങ്ങീടുവാന്‍.

"ഗള്‍ഫില്‍ ഒരു ചെറിയ കഷ്ണം ചക്കക് 15 ദിര്‍ഹം"