2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ജീവനാശിനി


  
ജീവനാശിനി 

രാത്രിയുടെ നിശബ്ദദയെ കാമിച്ചു-
അതിലേയ്ക്ക് ലയിച്ചും  മൌനിയായിരിക്കെ,
തെരുവിലുയര്‍ന്നൊരാര്‍ത്ത നാദമെന്‍-
മൌനത്തെഭേദിച്ചു ശ്രവണേന്ദ്രിയംതകര്‍ത്തു.
എന്നിട്ടുമവര്‍,ഒന്നുമറിയാതെ സിംഹാസനങ്ങളില്‍-
ആസനസുഖ നിര്‍വൃതിയിലമര്‍ന്നിരുന്നു.
തെരുവ് കത്തുന്നു,ജനരോഷം ഘോര-
ഘോരമുയരുന്നു ജീവനാശിനിക്കെതിരെ.
ആബാലവൃദ്ധജനങ്ങളും,
ആത്മരോഷത്തോടെ വിലപിക്കവേ...
മലര്‍ത്തിക്കിടത്തിയ ജീവച്ഛവങ്ങള്‍ വെച്ച്,
രാജസന്നിധിയില്‍ അവര്‍ പകിട കളിക്കുന്നു.
നീട്ടിതുപ്പിയ ചോരചേര്‍ത്തവരെഴുതുന്നു-
മരണത്തിന്‍റെ ചുവരെഴത്തുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ