2011, ജൂൺ 11, ശനിയാഴ്‌ച

യാചകര്‍



മഴകൊണ്ടൊരു വീടുണ്ടാക്കി 
കുളിരുകൊണ്ടൊരു പുതപ്പു നെയ്തു.
മഴവീട്ടില്‍ കുളിരുപുതച്ചുകിടക്കവേ,
പട്ടിണിമരണം കിനാവുകണ്ടു.
പൊട്ടിച്ചിരിച്ചു കൊണ്ടെഴുനേറ്റു.
പിന്നെ,കിതച്ചു.കൊതിപ്പിച്ച-
മരണത്തെ പ്രാകി,ഇരുട്ടിന്-
തീ കൊടുത്തു. പാത്രത്തില്‍-
പതിച്ച നാണയ തുട്ട്‌,
ജീവന്റെ സംഗീതമായ് .
വയറിനകത്ത്‌ കടലെരിഞ്ഞു .
കണ്ണെടുത്തു കയ്യില്‍ വച്ചു,
നാണയത്തിനായ്‌ പരതിയ-
പാത്രത്തില്‍ കപട വാക്കിന്‍-
കരിങ്കല്‍ ചീളുകള്‍. 
ജനാധിപത്യം ഊറിചിരിച്ചു.
വഴിയോരങ്ങളില്‍ നേതാക്കള്‍ 
ശ്ശര്‍ദിച്ചത് ഉറച്ചു സ്മാരകങ്ങളായി.
അതിനു താഴെ ഇങ്ങനെ-
കൊത്തിവച്ചിരിക്കുന്നു,യാചക-
നിരോധിത മേഘല.  
           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ